കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പാക് എംബസിക്ക് മുന്‍പില്‍ അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇതിനെ ചെറുക്കന്‍ താലിബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് വെടി വെച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ വാര്‍ത്ത നല്‍കിയവരെ തെരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.